Samastha Class 6 Thareeq Chapter 3 Quiz By Madrasa Guide Quiz Burhan

Madrasa Guide
by madrasa guide quiz burhan

താരീഖ് Quiz

Please fill the above data!
Points : 0

Name : Apu

Roll : 9

Total Questions:

Correct: | Wrong:

Attempt: | Percentage:


നബിﷺയുടെ ദേഹവിയോഗാനന്തരം ഇസ്ലാമിലെ ആദ്യത്തെ ഖലീഫയായി സ്ഥാനമെടുത്തവരാണ് ഹസ്റത്ത് അബൂബക്കർ (റ)...

 ജീവിത കാലത്തിന്റെ അധികപങ്കും നബിﷺയോടൊപ്പം കുഴിച്ചുകൂട്ടാനും അതുവഴി ജീവിതം ഇസ്ലാമിന്റെ സനാതന മൂല്യങ്ങൾക്കധിഷ്ഠിതമായി കെട്ടിപ്പടുക്കാനും സ്വർഗ്ഗപ്രവേശം ഉറപ്പിച്ച പത്തു മുബശ്ശിറുകളിൽ ഒരാളാകാനും ഭാഗ്യം സിദ്ധിച്ച മഹാനുഭാവനായിരുന്നു അദ്ദേഹം.

 ആദ്യമായി പരിശുദ്ധ ഇസ്ലാം ആശ്ലേഷിച്ച പുരുഷനായിരുന്നു സിദ്ദീഖുൽ അക്ബർ (റ). റസൂൽ തിരുമേനിﷺയുടെ കൂടെ ഇസ്ലാമിന്റെ ആവിർഭാവ കാലത്തുതന്നെ ഒന്നിച്ചുചേരുകയും ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ തളരാതെ അവിടത്തോടൊപ്പം നിൽക്കുകയും
ചെയ്തുകൊണ്ട് മഹത്തായൊരു മാതൃക കാണിച്ചവരാണ് അബൂബക്കർ(റ). 

 പ്രവാചകൻ ﷺ എന്തു പറയുന്നുവോ അതപ്പടി വിശ്വസിക്കുക, യാതൊരു സംശയത്തിനും മനസ്സിൽ ഇടം കൊടുക്കാതിരിക്കുക. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവ്.

 “റസൂൽ തിരുമേനി ﷺ ഒറ്റ രാത്രികൊണ്ട് ഏഴാകാശങ്ങളിൽ പോയി മടങ്ങി വന്നുവത്രേ...” ഇത്രയും പറഞ്ഞതേയുള്ളു.

 അതു കേട്ടയുടനെ അദ്ദേഹം പറഞ്ഞതെന്താണെന്നോ..? “റസൂൽ ﷺ അങ്ങനെ പറഞ്ഞോ? എങ്കിൽ ഞാനതു വിശ്വസിക്കുന്നു.” അതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 നബി തിരുമേനിﷺയോടൊപ്പം ഹിജ്റയിൽ സഹയാത്രികനാകാൻ
അപൂർവ്വഭാഗ്യം സിദ്ധിച്ച ഏക വ്യക്തി സിദ്ദീഖ് (റ) ആയിരുന്നു. യാത്രയിലുടനീളം അദ്ദേഹത്തിന് ഉൽക്കണ്ഠയായിരുന്നു. 

 കുറെ നബിﷺയുടെ മുമ്പിൽ നടക്കും. അതു കഴിഞ്ഞ് കുറെ പിറകെ നടക്കും. തനിക്ക് വല്ലതും പറ്റുമോ. തന്നെ ശത്രുക്കൾ പിടികൂടുമോ. ഇതൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ ആശങ്കക്കു കാരണം. പ്രവാചക ശിരോമണിക്ക് വല്ലതും സംഭവിക്കുമോ എന്നായിരുന്നു സിദ്ദീഖിന്റെ ഭയം... 

 അവിടുത്തെ ശരീരത്തിൽ പൂഴി നുള്ളിയിടുന്നതുപോലും അദ്ദേഹത്തിന് സഹിക്കുമായിരുന്നില്ല. സൗറ് ഗുഹയിൽ നബി ﷺ ആദ്യം പ്രവേശിക്കാനൊരുങ്ങിയപ്പോൾ സിദ്ദീഖ് (റ) തടഞ്ഞു. ക്രൂരമൃഗങ്ങളോ വിഷസർപ്പങ്ങളോ ഉണ്ടെങ്കിൽ തന്നെ ഉപദ്രവിച്ചുകൊള്ളട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.

 തന്റെ തുണി കീറി മാളങ്ങളെല്ലാം അടക്കുകയും, അവശേഷിച്ച മാളം
പാദം കൊണ്ടമർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലിൽ ഉഗ്രവിഷ സർപ്പം ആഞ്ഞുകൊത്തിയപ്പോൾ പോലും ശക്തമായ വേദനയുണ്ടായിട്ടും അനങ്ങാതെ ഇരുന്നു ആ സ്നേഹസമ്പന്നൻ.

 നബി ﷺ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം അവിടുത്തെ സുരക്ഷിതത്വത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതിനുവേണ്ടി ആത്മത്യാഗം വരിക്കാൻ പോലും സന്നദ്ധരായും അബൂബക്കർ (റ) നിന്നു. 

 പ്രവാചകന്റെ (ﷺ) ദേഹവിയോഗവാർത്ത സൃഷ്ടിച്ച കോളിളക്കം സ്ഥിതിഗതികളാകെ മാറിമറിഞ്ഞിരിക്കുന്നു. ധീരനായ ഉമർ(റ)പോലും ആ വാർത്ത
അവിശ്വസിച്ചു. നബി ﷺ മരണമടഞ്ഞുവെന്ന് പറയുന്നവരെ കൊല ചെയ്യാനാണ് അദ്ദേഹം മുതിർന്നത്. നബിﷺയുടെ വിയോഗവാർത്ത കേട്ട് പലരും മുർത്തദ്ദായി. ചിലർ സക്കാത്ത് കൊടുക്കാൻ വിസമ്മതിച്ചു. ചില കള്ളപ്രവാചകന്മാർ രംഗത്തുവന്നു.

 ഈ പരിതസ്ഥിതിയിൽ ജനങ്ങൾക്കാശ്വാസം പകരുകയും അവരെ ശാന്തരാക്കുകയും ധിക്കാരികളോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അവസരത്തിനൊത്തുയർന്ന മഹത്വത്തിന്റെ ഉടമയാണ് സിദ്ദീഖ്(റ).

 ഇസ്ലാമിലെ ഖലീഫയായിട്ടും വെറും സാധാരണക്കാരനായി മാത്രം ജീവിക്കാനിഷ്ടപ്പെട്ട വ്യക്തിയാണദ്ദേഹം. സമ്പത്ത് മുഴുവൻ ഇസ്ലാമിനുവേണ്ടി ചെലവഴിച്ച് വെറുമൊരു ഫഖീറിനെപ്പോലെ ഇഹലോകവാസം
വെടിഞ്ഞ ത്യാഗീവര്യൻ...

 തനിക്കുശേഷം ഭരണഭാരം ഏറ്റെടുക്കാൻ നിർദ്ദേശിച്ച ഉമർ(റ)വിനോട് അല്ലാഹുﷻവിനെ സൂക്ഷിക്കാൻ കൽപ്പിച്ച ആ അതുല്യ പ്രതിഭയുടെ ലഘു ജീവചരിത്രമാണ് ഈ പരമ്പരയിലൂടെ ആദ്യം
അവതരിപ്പിക്കുന്നത്. ഖിലാഫത്തിനു ശേഷമുള്ള യുദ്ധചരിത്രങ്ങളിലേക്ക്
വെറും ഒരെത്തിനോട്ടമേ നടത്തിയിട്ടുള്ളു... 



✍🏼ഒറ്റമാളിയക്കൽ മുത്തുക്കോയ തങ്ങൾ







Part : 01

📍ഞാൻ വിശ്വസിക്കുന്നു

   ചരിത്ര സത്യങ്ങൾ ഒട്ടനവധി അയവിറക്കുന്ന വിശുദ്ധ ഗേഹം പരിശുദ്ധിയുടെ പ്രതീകമായ പുണ്യഭവനം, കഅബാശരീഫ്. ആ പരിശുദ്ധ വീടിന്റെ സമീപം തേജസ്വരൂപിയായ ഒരു മനുഷ്യൻ. അദ്ദേഹത്തിനു ചുറ്റും ചുരുക്കം ചിലയാളുകൾ. ആരാണവർ, എന്തിനാണവർ അവിടെ കൂടിയിരിക്കുന്നത്, പറയാം. അതിനുമുമ്പ് ആ കാലഘട്ടം ഏതാണെന്നറിയണ്ടേ..?

 ആദം നബി(അ)മുതൽ ഒരു ലക്ഷത്തിൽപ്പരം പ്രവാചകന്മാർ സത്യത്തിന്റെ സന്ദേശവുമായി ഈ ഭൂമുഖത്തേക്ക് വന്നു. പ്രപഞ്ചവും അതിലെ സകലമാന ചരാചരങ്ങളും സൃഷ്ടിച്ച് സംരക്ഷിച്ചു പോരുന്ന ഏക ഇലാഹായ അല്ലാഹുﷻവിൽ വിശ്വസിക്കുകയും അവന്റെ കൽപനകൾക്കനുസൃതമായി ജീവിതം മുന്നോട്ട് നയിക്കുകയും ചെയ്യുക. ബഹുദൈവാരാധനയും അനാശാസ്യ പ്രവർത്തനങ്ങളും ഉപേക്ഷിക്കുക. 

 ഇത്തരം മഹത്തായ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് പ്രവാചകന്മാരെ നിയോഗിക്കപ്പെട്ടത്. അവർ തങ്ങളുടെ രിസാലത്തിനെ എല്ലാവിധ ത്യാഗങ്ങളും സഹിച്ച്
ജനങ്ങളിലെത്തിച്ചു. ഒരു വിഭാഗം ജനങ്ങൾ പ്രവാചകരിൽ വിശ്വാസമർപ്പിച്ചപ്പോൾ മറ്റൊരു വിഭാഗം സത്യത്തിനുനേരെ പുറം തിരിഞ്ഞു നിന്നു.

 വിശുദ്ധ ഖുർആനിലും ചരിത്രരേഖകളിലുമെല്ലാം ഇക്കാര്യങ്ങൾ മങ്ങാതെ മായാതെ പ്രതിഫലിച്ചു കിടക്കുന്നു.

 കാലം മാറി. പ്രവാചകന്മാർ ഭൂമുഖത്തു വന്നിട്ട് നാളേറെയായി, ജനങ്ങളുടെ ജീവിതരീതിയാകെ മാറി മറിഞ്ഞു. സത്യത്തിന്റെയും സുകൃതത്തിന്റെയും നേരിയ കിരണം പോലുമില്ലാത്ത മനുഷ്യജീവിതം. ജനങ്ങൾ മുഴുവനും ബഹുദൈവവിശ്വാസികളായി. 

 പ്രത്യക്ഷത്തിൽ കാണുന്ന എല്ലാ
അചേതനവസ്തുക്കളിലും ദിവ്യത്വമാരോപിച്ച് അവർ ആരാധിക്കാൻ തുടങ്ങി, വെറുതെ കിടന്നിരുന്ന കല്ലുകളും ബിംബങ്ങളുമെല്ലാം അവർ പ്രതിഷ്ഠകളാക്കി, ഏക ഇലാഹിനെ ആരാധിക്കാൻ വേണ്ടി എടുക്കപ്പെട്ട
അല്ലാഹുﷻവിന്റെ വിശുദ്ധഭവനം കഅബാശരീഫ് പോലും ശിലാദൈവങ്ങളെക്കൊണ്ട് അന്നത്തെ ജനങ്ങൾ നിറച്ചു.

 നന്മയുടെ ഒരു ചീള് ആ ഇരുണ്ട യുഗത്തിന്റെ സന്തതികളിൽ കണ്ടില്ല.
ഗോത്രങ്ങൾ തമ്മിൽ പോരടിച്ച് രക്തം ചിന്തുന്ന പതിവ് സർവ്വ സാധാരണമായിരുന്നു. ലൈംഗികാരാജകത്വം എങ്ങും നടമാടിയിരുന്നു. അംഗനമാരെ ലൈംഗികദാഹം ശമിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവായിട്ടാണവർ ഗണിച്ചുവരുന്നത്. വനിതകൾക്ക് സമൂഹത്തിൽ ഒരു നിലയും വിലയുമില്ലാത്ത കാലഘട്ടം.

 സ്ത്രീയാണ് ഉമ്മയും പെങ്ങളും എല്ലാമെല്ലാമെന്ന ബോധം ആർക്കുമുണ്ടായിരുന്നില്ല. പെൺമക്കൾ പിറക്കുന്നതുപോലും ശാപമായി കരുതിയ സമൂഹം പിഞ്ചോമനകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാട്ടാളമാനസരുടെ ലോകം. ഈ കാലഘട്ടത്തിലാണ് പ്രവാചക ശൃംഖലയുടെ അവസാനത്തെ കണ്ണിയായി മുഹമ്മദ് നബിﷺയെ അല്ലാഹു ﷻ നിയോഗിച്ചത്.

 തികച്ചും അനാഥനായി വളർന്നിട്ടുപോലും അന്നുവരെ ഒരു ചെറിയ സ്വഭാവദൂഷ്യം പോലും ആരാലും ആരോപിക്കപ്പെടാത്ത മുഹമ്മദ് (ﷺ). അറബികൾ മുഴുക്കെ "അൽഅമീൻ" അഥവാ സത്യസന്ധൻ എന്ന് വിളിച്ചിരുന്ന മുഹമ്മദ് ﷺ. 

 മുഹമ്മദ് ﷺ ഒരു സുപ്രഭാതത്തിൽ തങ്ങളോടറിയിച്ച കാര്യം സത്യമാണെന്നറിഞ്ഞിട്ടും വിശ്വസിക്കാൻ അറബികളിൽ ബഹുഭൂരിഭാഗവും തയ്യാറായില്ല. അങ്ങനെ വളരെ കുറഞ്ഞ പേർ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ നബിﷺയിൽ വിശ്വാസമർപ്പിച്ചത്. 

 തന്റെ രിസാലത്തിൽ വിശ്വാസം പൂണ്ട് ചുരുങ്ങിയ അനുയായികൾക്ക് ദീനിന്റെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻവേണ്ടി നബി ﷺ അവരെ തന്റെ സന്നിധിയിലേക്ക് വിളിച്ചിരിക്കുകയാണ്. അവരാണ് കഅബായുടെ സമീപം ഒരുമിച്ചു ചേർന്നിരിക്കുന്നത്.

 ബഹുദൈവാരാധനയിൽ അലിഞ്ഞു ചേർന്ന ഒരു ജനവിഭാഗത്തിനിടയിൽ പരിശുദ്ധ ദീനിന്റെ ദൗത്യവുമായി നബി ﷺ വന്നപ്പോൾ മുഹമ്മദിന്റെ ജൽപനമാണതെന്ന് ബഹുഭൂരിഭാഗവും വിളിച്ചുകൂവിയപ്പോൾ യാതൊരു സന്ദേശവും കൂടാതെ 'ഞാൻ വിശ്വസിക്കുന്നു' എന്ന് ആദ്യമായി സധൈര്യം പ്രസ്താവിച്ച് മുന്നോട്ട് വന്ന പ്രവാചകന്റെ ആദ്യ അനുയായി ഇഷ്ടകൂട്ടുകാരൻ അതായിരുന്നു ഹസറത്ത് അബൂബക്കർ സിദ്ദീഖ് (റ).


Part : 02

📍സിദ്ദീഖെന്ന സ്ഥാനം...

   പതിവുപോലെ അന്നും നബിﷺയും സഹാബികളും കഅബയുടെ സമീപം താവളമടിച്ചിരിക്കുകയാണ്, സത്യത്തെ സത്യമെന്ന് മനസ്സിലാക്കി
അതിനെ വാരിപ്പുണരാതെ അറച്ചു നിന്ന അറബികളിൽ നിന്നുള്ള പരിഹാസ ശരങ്ങളും മർദ്ദന മുറകളും മുസ്ലിംകൾ ഏൽക്കേണ്ടിവന്നു. നബിﷺയും അനുചരന്മാരും അവയെല്ലാം വർദ്ധിച്ച ആത്മസംയമനത്തോടെ ക്ഷമിച്ചുപോന്നു.

 വിവരമില്ലാത്തവന്റെ പിതാവെന്നർത്ഥം വരുന്ന വിശേഷണനാമമുള്ള അബൂജഹൽ അറബികളിൽ ഏറ്റവുമധികം അഹങ്കാരവും കുശുമ്പും നിറഞ്ഞ ആളായിരുന്നു. പ്രവാചകരേയും (ﷺ) അനുചരന്മാരെയും ഏറ്റവുമധികം ദ്രോഹിച്ചിരുന്നു.

 പരിശുദ്ധ ദീനിന്റെ സന്ദേശങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചു വരുന്നതേയുള്ളൂ. പരിമിതമായ അനുയായികൾക്കിടയിൽ ഇരുന്നുകൊണ്ട് അവിടുന്ന് എന്തോ പറയാനൊരുങ്ങുന്നു. അപ്പോഴാണ് അബൂജഹലിന്റെ രംഗപ്രവേശം. 

 അബൂജഹൽ ആ സദസ്സിനടുത്തേക്ക് വന്ന് ഒരു വളിച്ച ചിരി ചിരിച്ചു. അയാളുടെ അഹങ്കാരത്തിന്റെയും
മനുഷ്യത്വമില്ലായ്മയുടെയും പ്രകടനമായ ചിരി. ധിക്കാരവും പോക്കിരിത്തരവും കൊണ്ടാണയാളുടെ നടപ്പ്. മുഹമ്മദ് നബിﷺയെയും അനുയായികളെയും കൂർത്ത് മൂർത്ത പരിഹാസ ശരങ്ങൾകൊണ്ട് എയ്തുവീഴ്ത്തുന്ന ക്രൂരനായിരുന്നു അബൂ ജഹൽ. 

 അവന്റെ വരവ് കണ്ടപ്പോൾ തന്നെ നബിﷺയും അനുചരന്മാരും ഉറച്ചു നിന്നു. നബിതിരുമേനിയെ (ﷺ) കാണുന്നിടത്തുവെച്ചെല്ലാം പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നത് ആയിടെയായിട്ട് അയാൾ ഹോബിയാക്കി മാറ്റിക്കഴിഞ്ഞിരുന്നു.

 “മുഹമ്മദേ, ഇന്നെന്ത് പുതിയ നുണയാണ് നിനക്കെഴുന്നള്ളിക്കാനുള്ളത്. ഓരോ ദിവസവും പുത്തൻ പുത്തൻ ഭ്രാന്തൻ ജല്പനങ്ങളാണല്ലോ നീ നടത്തുന്നത്. തനി വങ്കത്തരങ്ങളാണെങ്കിലും കേൾക്കാൻ രസമുള്ള നുണകൾ.”

 അബൂജഹലിന്റെ പരിഹാസത്തിൽ കുതിർന്ന ചോദ്യം കേട്ട് നബിﷺയോ അനുയായികളോ ഒന്നും തന്നെ ഉരിയാടിയില്ല. അല്ലെങ്കിലും അയാളോട് എന്ത് മറുപടി പറയാനാണ്. മറുപടി അർഹിക്കുന്ന ഒരു ചോദ്യവും അയാൾ ചോദിക്കാറില്ലല്ലോ. അബൂജഹലിനോട് മറുപടി പറയുന്നത് പോത്തിനോട് വേദാന്തമോതുന്നതിന് തുല്യമാണെന്നവർ മനസ്സിലാക്കിയിരുന്നു.

 അബൂജഹലും കൂട്ടരും എന്തൊക്കെ അതിക്രമങ്ങൾക്ക് പുറപ്പെട്ടാലും
ശരി നബി ﷺ തനിക്ക് പറയണമെന്ന് തോന്നിയത് എവിടെവെച്ചാണെങ്കിലും പറയും. അതിന് ആരെയും ഭയപ്പെടുന്ന പ്രശ്നമില്ല. സത്യത്തിന്റെ
മാർഗ്ഗത്തിലേക്ക് തൗഹീദിന്റെ സരണിയിലേക്ക് ജനങ്ങളെ അവിടുന്നു ക്ഷണിച്ചു. അതുകേട്ട് ദിവസം തോറും അവിടുത്തേക്ക് അനുയായികൾ ഉണ്ടായിക്കൊണ്ടിരുന്നു.

 അന്ന് വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് നബിﷺക്ക് പറയാനുണ്ടായിരുന്നത്. തന്റെ നുബുവ്വത്തിന്റെ ദൃഷ്ടാന്തമായ അതിമഹത്തും അത്യത്ഭുതകരവുമായൊരു കാര്യം. അതെ, വലിയൊരു മുഅ്ജിസത്ത്
സംഭവിച്ചിരിക്കുന്നു. അത് അല്ലാഹു ﷻ വിന്റെ അനുമതി പ്രകാരം ജനങ്ങളെ അറിയിക്കണം. 

 അബൂജഹലിന്റെ പരിഹാസ വചനത്തെ അവഗണിച്ചു കൊണ്ട് റസൂൽ തിരുമേനി ﷺ അവിടെ കൂടിയിരുന്നവരെ നോക്കി ഇപ്രകാരം പറഞ്ഞു...





إرسال تعليق